Saturday 19 April, 2008

മയൂരനറ്ത്തനമാടി...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

മലയാള ചലച്ചിത്രഗാനങ്ങളുടെ സുവറ്‍ണ്ണകാലമെന്നു പൊതുവേ പറഞ്ഞുവരുന്ന അറുപതുകളിലേയും എഴുപതുകളിലെയും പാട്ടുകള്‍ക്ക്,അതു കേട്ടുവളറ്ന്നവരുടെ ലളിതസംഗീത സംസ്കാരവും കാവ്യാഭിരുചിയും രൂപപ്പെടുത്തുന്നതില്‍ വലീയൊരു പങ്കുണ്ടായിരുന്നു.
അതിനിപ്പുറം ജനിച്ചുവളറ്‍ന്ന,ഇന്നത്ത തലമുറയ്ക്ക്‌,ആ പാട്ടുകളില്‍ ചിലതെങ്കിലും പരിചയപ്പെടുത്താനുള്ള ചെറിയൊരു ആഗ്രഹമാണു,ഇങ്ങിനെയൊരു ബ്ളോഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ചതു.

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകളെക്കാള്‍,അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌,പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.
എന്റെ കയ്യിലുള്ളതാണെങ്കില്‍,പാട്ടും അപ്പ്ലോഡ് ചെയ്യാം.
(കന്വേര്ട്ട് ചെയ്യുമ്പോള്‍ പാട്ട്റ്റിന്റെ സ്പീഡിന്
ചിലപ്പോള്‍ വരാവുന്ന ന്യുനതകള്‍കൊണ്ട് ‘ഗന്ധറ്വ്വനാദ‘മാധുര്യത്തിന് പറ്റിയേക്കാവുന്ന കോട്ടം പൊറുക്കുമല്ലൊ)

കവിതയോടടുത്തുനില്‍ക്കുന്ന ഈ വരികള്‍ വായിയ്ക്കുമ്പോള്‍,കേള്‍ക്കുമ്പോള്‍ , തോന്നുന്ന അഭിപ്രായം അറിയിച്ചാല്‍ സന്തോഷം.

ചിത്രം-നിലക്കണ്ണുകള്‍ (1974)
രചന-വയലാറ് രാമവറ്മ്മ
സംഗീതം-ദേവരാജന്‍
ഗായകന്‍-യേശുദാസ്



മയൂരനറ്ത്തനമാടി
മലറ്‍ക്കളിചെണ്ടുകള്‍ ചൂടി
മാധവ പൌറ്ണ്ണമി
വന്നാലും പുല്‍വരമ്പിന്‍മേല്‍
ഇരുന്നാലും

വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന
തപ്തവിഷാദങ്ങളോടെ
എതോഗ്രീഷ്മത്തിന്‍
എകാന്ത നിശ്വാസം
കാതോറ്ത്തു നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം

സന്ധ്യകളീറനുണക്കാന്‍ വിരിയ്ക്കുന്ന
സ്വറ്ണ്ണാമ്പരങ്ങള്‍ക്കു താഴെ
ഏതോ ഗ്രാമത്തിന്‍
ശാലീന സങ്കല്‍പം
പൂതൂകി നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം